3/20/2016

ദ ജനറൽ

''ജനറൽ''ഒരു തീവണ്ടിയുടെ പേരാണ്. വെസ്റ്റേൺ & അറ്റ്ലാന്റിക് റൈൽ റോഡു കമ്പനി യുടെ അഭിമാനവണ്ടി ആവിഎഞ്ചിന്റെ കരുത്തിൽ കുതിച്ചും കിതച്ചും പായുന്ന ആയിരത്തി എണ്ണൂറു കളുടെ മധ്യത്തിലെ തീവണ്ടി വരവറിയിച്ച ഓട്ടുമണികിലുക്കി, പാനീസ് വിളക്കും തൂക്കി, വെള്ളം കുടിച്ച് തീയും പുകയും തുപ്പി, ജോർജിയയിലെ മരിയെറ്റ സ്റ്റേഷനിൽ വന്നുനിൽക്കുന്ന ജനറലിനെ കാണിച്ചുകൊണ്ടാണ് ബസ്റ്റർ കീറ്റൺ സംവിധാനം ചെയ്ത് 1926ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ഈ നിശബ്ദ സിനിമ ആരംഭിക്കുന്നത്. ആ തീവണ്ടിയുടെ ഡ്രൈവറും എഞ്ചിനീയറുമായ ജോണി ഗ്രേ എന്ന ചെറുപ്പക്കാരനായി അഭിനയിച്ചിരിക്കു ന്നത് സംവിധായകൻ തന്നെ. ഗൗരവ പ്രകൃതക്കാരനെങ്കിലും സ്വപ്നങ്ങൾ കൂടുകെട്ടിയ വിടർന്ന കണ്ണു കളും നിഷ്കളങ്കമായ ചേഷ്ടകളുമാണയാൾക്കുള്ളത്. 1861 ലെ വസന്തകാലം - 'ജനറൽ' എന്ന തീവണ്ടി കഴിഞ്ഞാൽ അയാൾ ഏറ്റവും ഇഷ്ടപ്പെടുന്നത് അനബെല്ല ലീ എന്ന പെൺകുട്ടിയെ ആണ്. സ്റ്റേഷനിൽ നിന്നും നേരെ അനബെല്ലയുടെ വീട്ടിലേക്ക് നടക്കുകയാണ് അയാൾ, അമേരിക്കയിൽ ആഭ്യന്തര കലാപംലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമാണ്.
വടക്കൻ പ്രദേശക്കാർ സ്റ്റർ കോട്ട പിടിച്ചടക്കിയിരിക്കുന്നു എന്ന വാർത്ത പരന്നു കഴിഞ്ഞു. യുദ്ധം ആരംഭിക്കുകയായി. യുവാക്കൾ എല്ലാവരും പട്ടാളത്തിൽ ചേരാനുള്ള ഒരുക്കത്തിലാണ് അനബല്ലയുടെ ജ്യേഷ്ഠനും അച്ഛനും പട്ടാള ത്തിൽ ചേരാൻ പേർ ചേർക്കാൻ പുറപ്പെട്ടു കഴിഞ്ഞു. അനബെല്ല ജോണിയോട് പട്ടാളത്തിൽ ചേരുന്നില്ലേ എന്നന്വേഷിക്കുന്നു. തന്റെ കാമുകിയെ സന്തോഷിപ്പിക്കാനായി എന്തു ചെയ്യാനും അയാൾ ഒരുക്കമായിരുന്നു. റികൂട്ടിംങ് ഓഫീസിനു മുന്നിലെ ക്യൂവിൽ ഒന്നാമനായി കയറിപ്പറ്റാൻ അവൻ പല പരാക്രമങ്ങളും നടത്തി വിജയിക്കു ന്നു. യുദ്ധമുഖത്ത് വേണ്ടതിലേറെ ആവശ്യം ഇയാളെ ഇവിടെ തന്നെയാണ് എന്നതിനാൽ, ഇത്രയേറെ 'വിലയേറിയ ഒരു എഞ്ചിനീയറെ പട്ടാളത്തിൽ ചേർക്കാൻ അവർ ഒരുക്കമല്ലായിരുന്നു. ആൾമാറാട്ടം നടത്തി വീണ്ടും ക്യൂവിൽ കയറിപ്പറ്റാൻ ജോണി ശ്രമിക്കുന്നുണ്ടെങ്കിലും - പട്ടാള ഓഫീസർ അയാളെ ഓടിച്ചുവിട്ടു.
തിരിച്ചെത്തിയ ജോണിയെ കണ്ട് അനബല്ല ദേഷ്യപ്പെടുന്നു. അവൻ പറഞ്ഞത് അവൾ വിശ്വസിക്കുന്നില്ല. ഒരു ഭീരുവിനെ തനിക്ക് കാമുകനായി വേണ്ടെന്ന് അവൾ തറപ്പിച്ചു പറയുന്നു. പട്ടാള യൂണിഫോമിലല്ലാതെ ഇനി തന്നോട് മിണ്ടാൻ വരേണ്ടെന്നും പറഞ്ഞ് അവനെ ഉപേക്ഷിക്കുന്നു. യുദ്ധം ആരംഭിച്ച് ഒരു വർഷത്തിനു ശേഷമാണ് പിന്നീട് കഥ തുടരുന്നത്. ദുഃഖിതനായ ജോണി അപ്പഴും "ജനറൽ' തെക്കുവടക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. നഷ്ട പ്രണയത്തിന്റെ വേദനകൾ പേറിക്കൊണ്ട് .ഇതേ സമയം വടക്കൻ പ്രദശത്തെ പട്ടാള ജനറൽ താച്ചറും മുഖ്യ ചാരനായ ക്യാപ്റ്റൻ ആൻഡേഴ്സണും വലിയൊരു ഗൂഢാലോചന പ്ലാൻ ചെയ്യുകയാണ് വേഷം മാറി നുഴഞ്ഞുകയറി ജോണിയുടെ തീവണ്ടി തട്ടിക്കൊണ്ടുപോ കാനുള്ള വൻ പരിപാടി. തിരിച്ചുപോകും വഴി എല്ലാ തീവണ്ടിപ്പാളങ്ങളും പാലങ്ങളും തകർത്തുള്ള ഉഗ്രൻ അട്ടിമറി അതിർത്തിയിലേക്ക് പട്ടാളക്കാരെയും അവരുടെ സാധനങ്ങ ളെയും എത്തിക്കുന്നത് തടഞ്ഞാൽ തിരിച്ചാക്രമണം എളുപ്പമാകും എന്നവർക്കറിയാം.

ഗൂഢാലോചനയെക്കുറിച്ചൊന്നുമറിയാതെ സാധാരണ പോലെ ജനറലിൽ യാത്ര ആരംഭിക്കു കയാണ് ജോണി.യുദ്ധമുന്നണിയിൽ മുറിവേറ്റ കിടക്കുന്ന പിതാവിനെ കാണാനായി പോകുന്ന അനബെല്ലയും യാത്രക്കാർക്കൊപ്പമുണ്ട്. പക്ഷേ അ വൾ ജോണിയോട് ഒന്ന് പുഞ്ചിരിക്കുന്നുപോലുമില്ല. ഒരു സ്റ്റേഷനിൽ ഭക്ഷണം കഴിക്കാനായി യാത്രക്കാരെല്ലാം വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ സമയം ശത്രു സംഘം വണ്ടി തട്ടിയെടുത്ത് കടന്നുകളഞ്ഞു. അബദ്ധത്തിൽ അനബെല്ല മാത്രം വണ്ടിയിൽ പെട്ടുപോയിരുന്നു. തന്റെ തീവണ്ടി കുതിച്ചോടി മറയുന്നത് കണ്ട് ജോണിക്കൊന്നും മനസ്സിലായില്ല. മറ്റുള്ളവരെ കൂട്ടി അയാൾ വണ്ടിക്ക് പിറകെ ഓടുന്നുണ്ട്. ഓടീട്ട് കാര്യമില്ലെന്നായപ്പോൾ ഹാൻഡ് ലിവർ കൊണ്ട് പാളത്തിലൂടെ ഓടിക്കുന്ന നാലുചകവണ്ടി സംഘടിപ്പിച്ച പിറകെ കുതിക്കുന്നു. മുന്നിൽ പോയ ശത്രുക്കൾ ക്കൾ പാളം ഇളക്കി മാറ്റിയതിനാൽ ഒരിടത്ത് വച്ച് വണ്ടി മറിഞ്ഞ് ജോണി തെറിച്ചുവീഴുന്നു. പിന്നെ ഒരു സൈക്കിളിൽ പിന്തുടർന്ന് അടുത്ത തീവണ്ടി ആഫീസിലെത്തി അവിടെയുള്ള പട്ടാളക്കാർക്ക് വിവരം നൽകുന്നു. കുറെ പട്ടാളക്കാരെയും കയറ്റി ജോണി അവിടെയുള്ള തീവണ്ടിയിൽ പുറപ്പെടുന്നു നിർഭാഗ്യവശാൽ കയറിയ ബോഗി എഞ്ചി നുമായി ബന്ധിപ്പിക്കാൻ വിട്ടുപോയിരുന്നു. കുറേദൂരം ഓടി ക്കഴിഞ്ഞാണ് അബദ്ധം അയാൾ മനസ്സിലാക്കുന്നത്. തിരിച്ചുപോവാൻ സമയമില്ലാത്തതിനാൽ തനിച്ചു തന്നെ ജോണി യാത്ര തുടരുന്നു. ക്യാപ്റ്റൻ ആൻഡേഴ്സന്റെ സംഘം പാളത്തിൽ പലവിധ തടസ്സങ്ങൾ ഉണ്ടാക്കിയാണ് മുന്നോട്ടു പോകുന്നത്. ഇവയൊക്കെയും ഓടുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ജോണി സ്വയം മാറ്റുകയാണ്. ഒരു സ്റ്റേഷനിൽ നിന്ന് വലിയ പീരങ്കി സംഘടിപ്പിച്ച അതും കൊണ്ടാണ് പിന്നെയാത്ര, അതിസാഹസികമായി തീവണ്ടിയിലെ പീരങ്കിയിൽ നിന്നും വെടിവെക്കുന്നുണ്ട് ജോണി ഏറ്റവും തമാശനിറഞ്ഞ സംഭവങ്ങൾക്ക് അത് കാരണമാകുന്നുണ്ടെങ്കിലും. തങ്ങളെ പീരങ്കിയുമായി പിന്തുടരുന്ന വലിയ പട്ടാളസം ഘമാണ് പിറകിൽ എന്നു കരുതി'ജനറൽ മോഷ്ടാക്കൾ കുതിച്ചുപായുകയാണ്. ഈ തുരത്തിയോടിക്കലിനിടയിൽ ജോണി കാണി ക്കുന്ന സാഹസിക ശ്രമങ്ങളും, ചില പ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും, വന്നുവീഴുന്ന ഭാഗ്യവും ഒക്കെ പ്രേക്ഷകരെ ആകാംക്ഷയുടെയും അത്ഭുതത്തിന്റെയും തമാശയുടെയും ഒക്കെ മനോനിലകളിലൂടെ കടത്തിക്കൊണ്ടുപോകും.

ഒരു മേൽപ്പാലം കടന്നുപോകുന്ന സമയത്താണ് ക്യാപ്റ്റൻ ആൻഡേഴ്സസണും കൂട്ടാളി
കളും ജോണിഗ്രേയുടെ തീവണ്ടി അടുത്ത് കാണുന്നത്. '' ആ തീവണ്ടിയിൽ കരുതിയതുപോലെ പട്ടാളക്കാരൊന്നും ഇല്ലെന്നും വെറും ഒരു എഞ്ചിൻ ഡ്രൈവർ മാത്രമേ ഉള്ളൂ എന്നും അവർ മന സ്സിലാക്കുന്നു. ജോണി ഗേക്ക് സംഭവസ്ഥിതിയുടെ ഗൗരവം അപ്പഴേ പിടികിട്ടിയുള്ളൂ. താനിപ്പോൾ ശത്രു രാജ്യത്തിനകത്താണെന്ന കാര്യവും കൂടിയായപ്പോൾ തീവണ്ടിയിൽ നിന്നി റങ്ങി ഓടി കാട്ടിലൊളിച്ചു.. രാതി മഴയിൽ കൊടുംതണുപ്പിൽ വിശന്ന് തളർന്ന അയാൾ അടുത്തുകണ്ട കെട്ടിടത്തിനുള്ളിലേക്ക് ജനൽ വഴി കടക്കുന്നു. വിളമ്പിവെച്ച അത്താഴമേശയിൽ നിന്നും ഭക്ഷണം കൈക്കലാക്കുന്നതിനിടയിൽ ആൾക്കാർ വരുന്ന ശബ്ദം കേട്ട് മേശക്കടിയിൽ ഒളിക്കുന്നു. പട്ടാള ഓഫീസർമാരുടെ രഹസ്യയോഗമാണവിടെ - പുതിയ ആക്രമണത്തിന്റെ ആ സൂത്രണത്രന്തങ്ങളെല്ലാം ഒളിഞ്ഞുകേൾക്കുന്നു. ആയുധങ്ങളും ഭക്ഷണവും സാധനങ്ങളുമായി തീവണ്ടികൾ അതിർത്തിയിലെ റോക്ക് റിവർ കടത്താനും ഒരുങ്ങിനിൽക്കുന്ന പട്ടാളത്തിന്റെ സഹായത്തോടെ മിന്നൽ ആക്രമണം നടത്താനുമുള്ള പദ്ധതി "ജനറൽ തീവണ്ടിയിൽ നിന്നു കിട്ടിയ അനബെല്ലയെ അവിടെ തടവിൽ പാർപ്പിച്ചിരിക്കുന്ന കാര്യവും അയാൾ മനസ്സിലാക്കുന്നു. എല്ലാവരും പിരിഞ്ഞപ്പോൾ കാവൽക്കാരെ കീഴ്പ്പെടുത്തി തന്റെ പ്രണയിനിയെ രക്ഷിച്ച അവിടെ നിന്നും പുറത്തിറങ്ങുന്നു. അനബല്ല ലീ യെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു സാഹസകൃത്യം ഒന്നുമില്ല. തന്നെ രക്ഷിക്കാനായി ജീവൻ പണയപ്പെടുത്തി ശ്രത കൂടാരത്തിൽ പ്രിയതമൻ എത്തിയിരിക്കുന്നു. പ്രകാശം പരന്നപ്പോൾ ഇരുവരും ഒരു തീവണ്ടിസ്റ്റഷനരികിലാണ് ഉള്ളത് എന്ന് മനസ്സിലാക്കുന്നു. തീവണ്ടികളിൽ ചരക്കുകൾ കയറ്റുന്ന തിരക്കാണ് 'ജനറലി'ലും സാധനങ്ങൾ കയറ്റുന്നുണ്ട്. ചുമട്ടുകാരനായി ഭാവിച്ച അനബെല്ലയെ ചാക്കിൽ കെട്ടി ചുമന്ന് ജോണി ഗ്രേ തീവണ്ടിക്കരി കിലെത്തുന്നു. എഞ്ചിൻ മറ്റ് ബോഗികളുമായി ബന്ധിപ്പിക്കുന്ന പിൻ അന ബെല്ല ഊരിമാറ്റുന്നുണ്ട്. മിന്നൽ വേഗതയിൽ ജോണിഗ്രേ ജനറലിലെ എഞ്ചിൻ റൂമിലെ പട്ടാള ജനറലിനെ അടി ച്ച് ബോധംകെടുത്തി വീഴ്ത്തി തീവണ്ടിയുമായി രക്ഷപ്പെടുന്നു. ജനറലിനെ പിന്തുടർന്ന് പിടിക്കാനായി പട്ടാളത്തീവണ്ടി പിറകെ കുതിക്കുന്നു. അവരെത്തും മുമ്പ് അതിർത്തി കടന്ന് തന്റെ രാജ്യത്തിലെ പട്ടാളക്കാരെ ആക്രമണ വിവരം ധരിപ്പിക്കാനായി സർവശക്തിയും ഉപയോഗിച്ച് കുതിക്കുകയാണ് 'ജനറലി'ൽ ജോണിയും അനബെല്ലയും, തങ്ങൾ കടന്നുപോകുന്ന പാതയിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ ഇരുവരും പല സൂത്രങ്ങളും ചെയ്യുന്നുണ്ട്. റോക്ക് റിവർ പാലത്തിനു മുകളിലെത്തി- പാല ത്തിന് തീയിട്ട സാഹസികമായി ജോണി മറുകര എത്തി പട്ടാ ളക്കാർക്ക് വിവരം എത്തിക്കുന്നു. പിറകെ കുതിച്ചെത്തിയ ശത്രുപക്ഷത്തിന്റെ പട്ടാള തീവണ്ടി ആദ്യം സംശയിച്ചു നിന്നെങ്കിലും രണ്ടും കൽപ്പിച്ച തീപിടിച്ച പാലത്തിലൂടെ മറുകര കടക്കാൻ ശ്രമിക്കുന്നു. നടു ഭാഗത്തെത്തിയപ്പോൾ പാലം തകർന്ന് എല്ലാം പുഴയിൽ വീണു നശിക്കുന്നു. തുടർന്നുള്ള യുദ്ധത്തിൽ തെക്കൻ പട്ടാളം വടക്കൻ ശത്രു സേനയെ നിലംപരിശാക്കി. യുദ്ധവിജയാഘോഷങ്ങളിൽ ആരും ജോണിഗ്രേയെ ഒട്ടും പരിഗണിക്കുന്നേയില്ല. വിജയ ശിൽപ്പി ആയിരുന്നു ആ പാവം:
തന്റെ പ്രിയപ്പെട്ട തീവണ്ടിയുടെ എഞ്ചിൻ റൂമിലേക്ക് തനിച്ചു തിരിച്ചുനടക്കുന്നു.'ജനറൽ തിരിച്ചുപിടിക്കുന്ന അവ സരത്തിൽ ജോണിയുടെ അടിയേറ്റ വീണുകിടന്ന ശത്രു പ ക്ഷത്തെ ജനറലിന് അപ്പോഴാണ് ബോധം വരുന്നത് ജോണി അയാളുമായി ആഘോഷസ്ഥലത്തെത്തുന്നു. ശത്രുമേധാവിയെ കീഴ്പ്പെടുത്തി തടവിലാക്കിയ ജോണിഗ്രേയെ അപ്പോൾ തന്നെ പട്ടാളത്തിലെ ലഫ്റ്റനന്റായി നിയമിക്കുന്നു. ഔദ്യോഗികമുദ്രയായി വാൾ സമ്മാനിക്കുന്നു. പട്ടാള ഓഫീസറുടെ യൂണിഫോമിൽ തന്റെ പ്രിയ തീവണ്ടിക്കരി കിൽ അനബെല്ലയെ ചുംബിച്ചുനിൽക്കുകയും അതേസമയം കടന്നുപോകുന്ന പട്ടാളക്കാർ ഓരോരുത്തർക്കും സല്യൂട്ട നൽകുകയും ചെയ്യുന്ന കഥാനായകനിൽ സിനിമ അവസാ നിക്കുന്നു.
ഷെർലക്സ് ജൂനിയർ (1921) ദ നാവിഗേറ്റർ (1914) സെവൻ ചാൻസസ് (1925) തുടങ്ങിയ വൻ ജനപ്രിയ സിനിമകൾ സ്യഷ്ടിച്ചതിനു ശേഷമാണ് അക്കാലത്തെ ഏറ്റവും ചെലവേറിയ 'ദ ജനറൽ സംവിധാനം ചെയ്യാൻ ബസ്റ്റർ കീറ്റ് അവസരം ലഭിക്കുന്നത്. പക്ഷേ ചാപ്പിന്റെ സൂര്യതേജസ്സിൽ ഈ സിനിമ മങ്ങിപ്പോയി. "പൂർണമായും ഹാസ്യസിനിമയുമല്ല, പൂർണമായ സാഹസിക സിനിമയുമല്ലാത്ത ഒന്ന് എന്ന് പരിഹസിച്ച അവഗണിച്ചു കളഞ്ഞു പ്രേക്ഷകരും നിരൂപകരും, നിശബ്ദ സിനിമയുടെ നർമവസന്തകാലത്ത് തിരിച്ചറിയാതെ പോയ 'ജനറൽ’ എത്രയോ ദശകങ്ങൾക്ക് ശേഷം വൈകിയാണെങ്കിലും ആസ്വാദകലോകം നെഞ്ചിലേറ്റിയിരിക്കുന്നു. പൊടി ഞ്ഞും മാഞ്ഞും മങ്ങിയും പൊട്ടിയും വികൃതമായിരുന്ന പഴയ പ്രിന്റിൽ നിന്നും പുതിയ ഡിജിറ്റൽ റെസ്റ്ററേഷൻ ടെക്നിക്കുകളിലൂടെ'ജനറൽ പുനർസ്യഷ്ടിക്കപ്പെട്ടു. വീണ്ടും കണ്ടപ്പോഴാണ് ആ മഹത്തായ സിനിമയുടെ ഔന്ന്യത്യം ഏവരും തിരിച്ചറിയുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട 2001ൽ നടത്തിയ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച നൂറ് അമേരിക്കൻ സിനിമകളിൽ ജനറൽ പതിനെട്ടാം സ്ഥാനം നേടി. റോബർട്ട് എബർട്ടിനെപ്പോലുള്ള നിരൂപകർ നിശബ്ദ സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച പത്തിലൊന്നായി ഈ സിനിമയെ തിരഞ്ഞെടുത്തു. ആദ്യന്തം നിറഞ്ഞുനിന്ന ജോണി എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ സംവിധായകനായ ബസ്റ്റർ കീറ്റനു സാധിച്ചു. സിനിമയുടെ ശൈശവ ദശയിൽ നിർമിച്ച ഈ സിനിമയുടെ സാങ്കേതിക മികവ് നമെ അത്ഭുതപ്പെടുത്തും. കാലഘട്ടം പുനർസ്യഷ്ടിക്കുന്നതിൽ കാട്ടിയ പ്രതിഭയും അതിസാഹസിക രംഗങ്ങൾ റിയലിസ്റ്റിക്കായി അവതരിപ്പിച്ചതിലെ സൂക്ഷ്മശ്രദ്ധയും, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലെ സംഭവങ്ങൾ പകർത്തിയതിലെ ക്യാമറ മികവും ഒക്കെ നമ്മെ ശരിക്കും അമ്പരപ്പി ക്കുന്നവയാണ്. ഉദ്വേഗങ്ങളും ആകാംക്ഷയും സംഘർഷവും നിറഞ്ഞ ഒരു യുദ്ധകഥയിൽ ഉടനീളം ഭാരരഹിതമായ, ലാഘവപൂർണമായ നർമാന്തരീക്ഷം നിലനിർത്താൻ ബസ്റ്റർ കീറ്റനു സാധിക്കുന്നുണ്ട്. ബഫുൺ ഫലിതങ്ങളെന്നും 'അബദ്ധ ഭാഗ്യ'ങ്ങളുടെ യാദൃച്ഛികത ഉണർത്തുന്ന തമാശകളെന്നും ഒക്കെ വിലകുറച്ചുകാണാൻ പറ്റുന്ന നിഷ്കളങ്ക ഹാസ്യങ്ങളാണ് ചാപ്ളിനെ പോലെ ബ്സ്റ്റണും പയറ്റുന്നത്. ചാപ്പിന്റെ ഉള്ളുപൊള്ളയായ മുഖചേഷ്ടകൾ ചിരിപ്പിക്കാനായി ബ്സ്റ്റൺ ഉപയോഗിക്കുന്നി ല്ല. ശിലാസമാനമായ നിർവികാര മുഖത്തെ വിടർന്ന കണ്ണുകൾ മാത്രമേ ഇദ്ദേഹത്തെ സഹായിക്കാനുള്ളൂ. സാഹസിക രംഗങ്ങൾ അഭിനയിച്ച്ഫ ഫലിപ്പി ക്കുന്നതിലെ ചങ്കുറപ്പും. തന്റെ കാമുകി ഉപേക്ഷിച്ചു പോയപ്പോൾ ഹൃദയം തകർന്ന് ജോണി തന്റെ തീവണ്ടിയുടെ ചക്രത്തണ്ടിൽ തളർന്നിരിക്കുന്ന ഒരു ദൃശ്യമുണ്ട് ഈ സിനിമയിൽ, ഇതറിയാതെ അയാളുടെ അസിസ്റ്റന്റ് തീവണ്ടി ഷെഡിലേക്ക് നീക്കാനായി മുന്നോട്ടെടുക്കുന്നു. വണ്ടി നീങ്ങിത്തുടങ്ങിയതൊന്നും ജോണി അറിയുന്നില്ല. ചക്രത്തണ്ടിനൊപ്പം പതുക്കെ ഉയർന്നു താഴുന്ന നായകന്റെ കണ്ണുകൾ വിദൂരതയിലെങ്ങോ തറച്ചു നിൽക്കുകയാണ് - ചില നിമിഷങ്ങൾ അങ്ങിനെയാണ് - നാം പരിസരം മറന്ന് ലയിച്ച പോകും. 'ദ ജനറൽ നമ്മെ ഭൂതകാ ലത്തു നിന്നും നാമറിയാതെ ആവി വണ്ടിയിലേക്ക് ആവാഹിച്ചു കൊണ്ടുപോകും- തീർച്ച










ദ കളേർഴ്സ് ഓഫ് ദ മൗണ്ടൈൻ- പർവ്വതത്തിന്റെ നിറങ്ങൾ


യുദ്ധകാലത്തെ നിഷ്കളങ്കതകൾ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എല്ലാ സംഘർഷങ്ങളുടെയും ആദ്യ ഇര ‘കുട്ടികളും' അവരുടെ 'കുട്ടിക്കാലവും' ആണ് .എന്ത് എന്തിന് സംഭവിക്കുന്നു എന്നറിയാതെ പകച്ചു നിൽക്കുന്ന നിഷ്കളങ്ക ശൈശവങ്ങൾ. ആഭ്യന്തര കലാപങ്ങളുടെയും രാഷ്ട്രാധികാര സമരങ്ങളുടെയും അടിസ്ഥാന ഇരയാകുന്ന, 'സാധ രണക്കാരനായ മനുഷ്യന്റെ പ്രതീകമാണ് ഈ കുട്ടികൾ. ഇറാനിയൻ നവ സിനിമകളിലെ ആഖ്യാന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊളംബിയൻ സംവിധായകനായ കാർലോസ് സിസർ അർബലെസ്, നിർ മ്മിച്ച് 2011ൽ പുറത്തിറങ്ങിയ 'കളേഴ്സ് ഓഫ് മൗണ്ടൻ' എന്ന ലളിത ചിത്രവുംചർ



ച്ച ചെയ്യുന്നത് ആഗോളപ്രസക്തമായ ഈ മാനുഷിക പ്രശ്നം തന്നെ. കൊളംബിയൻ പർവത പ്രദേശമായ ലoപ്രഡേയിലെ കുഞ്ഞു ഗ്രാമത്തി ലെ ഒൻപതു വയസ്സു കാരനായ മാനുവലിന്റെ കാഴ്ചകളിലൂടെയാണ് അർബെലെസ് കഥ പരയുന്നത്.ടീച്ചറില്ലാതെ സ്കൂൾ പൂട്ടികിടപ്പാണ്

പ്ന്തുമായി കൂട്ടുകാരനായ ജൂലിയൻ, പൊക്ക ലൂസ് എന്നിവർക്കൊപ്പം കളിസ്ഥലത്തേക്ക് വരുന്ന മാനുവലിന്റെ ആഹ്ലാദമുഖത്തി ലാണ് സിനിമ ആരംഭിക്കുന്നത്. വളരെ നേർത്ത കാഴ്ചശക്തി മാത്രമുള്ള അൽബിനോ ആയ പൊക്ക ലൂസിനെ എല്ലാവരും പൊട്ടൻ കളിപ്പിക്കുന്നുണ്ട്. അൽ ബിനോകളൊക്കെയും ചെറുപ്പത്തിലേ മരിച്ചുപോകും എന്ന് പറഞ്ഞ് അവനെ ഭയപ്പെടുത്തുന്നുണ്ടവർ, ഭയന്നു കരയുന്ന പൊക്കലൂസിനെ ആശ്വസിപ്പിക്കുന്നത് മാനുവലാണ്.

കളി കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് അവർ തങ്ങളുടെ സ്കൂളിൽ പുതുതായി ചേരാൻ വന്ന കാർമെൻ എന്ന ടീച്ചന്റെ കാണുന്നത്. നഗരത്തിൽ നിന്ന് തന്റെ ബാഗേജുകളുമായി ജീപ്പിൽ വന്നിറങ്ങിയ ടീച്ചറെ മാനുവൽ സ്കൂൾവരെ അനുഗമിക്കുന്നുണ്ട്. പൂട്ടിക്കിടക്കുന്ന സ്കൂൾ വീണ്ടും തുറക്കുന്നതിൽ കുട്ടികളെല്ലാം സന്തോഷത്തിലാണ്.

വീട്ടിലെത്തിയ മാനുവൽ കൃഷിക്കാരനായ അച്ഛൻ ഏർണസ്റ്റോയെ സഹായിക്കുന്നുണ്ട്. തൊഴുത്തിൽ പാൽകറക്കാനും മറ്റും. ഇതിനിടയിൽ ചിലർ ഏർണസ്റ്റോയെ അന്വേഷിച്ച് വീട്ടിലെത്തുന്നു. അവരുടെ കണ്ണിൽപ്പെടാതെ അച്ഛൻ ഒളിക്കുന്നതെന്തിനെന്നും അച്ഛൻ വീട്ടി ലില്ലെന്ന നുണ പറഞ്ഞ് അവരെ അമ്മ മടക്കി അയയ്ക്കുന്നതെന്തിനെന്നും അവനു മനസ്സിലാവുന്നില്ല. മുതിർന്നവരുടെ സംസാരങ്ങളിൽ നിന്നും ഭയഭാവങ്ങ ളിൽനിന്നുമൊക്കെ അവ്യക്തമായെങ്കിലും ചിലതൊക്കെ അവന് പതുക്കെ മനസിലാകുന്നുണ്ട് . പക്ഷേ അതൊന്നും അത്ര ഗൗര വമുള്ളതായി മാനുവലിന് തോന്നുന്നില്ല. അവന് ഏറ്റവും പ്രധാനം ഫുട്ബോൾ കളിയാണ്. ഗ്രാമത്തിനു തൊട്ടടുത്തുള്ള പർവത ത്തിലെ കാടുകളിൽ ഒളിപ്പോരാളികളായ ഗറില്ല റിബലുകൾ തമ്പടിച്ചിട്ടുണ്ട്. പിന്തുണയും സഹായവും ഭക്ഷണവും ഒക്കെ അവർ ഗ്രാമീണരെ ഭീഷണിപ്പെടുത്തി നേടുകയാണ്. കൗമാരക്കാരായ കുട്ടികളെപ്പോലും നിർബന്ധപൂർവം ഗറില്ലാ പരിശീലനത്തിന് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഗറില്ലകൾക്ക് സഹായം നൽകുന്നു എന്ന സംശയത്താൽ ഗവർമെന്റ് സായുധസേനകൾ ഗ്രാമത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇടയ്ക്കിടെയുള്ള പട്ടാളത്തിന്റെ തിരച്ചിലുകൾ കൊണ്ടും ഗറില്ലകളുടെ ഭീഷണികൊണ്ടും ധർമസങ്കട ത്തിലാണ് സാധു കൃഷിക്കാരായ ഗ്രാമീ ണർ സഹായിച്ചില്ലെങ്കിൽ ഗറില്ലകൾ വക വരുത്തും. സഹായിച്ചാൽ പട്ടാളത്തിന്റെ പിടിയിലാകും. പലരും ഈ കുരുക്കിൽ നിന്ന് രക്ഷനേടാൻ എല്ലാം വിട്ടെറിഞ്ഞ് എങ്ങോട്ടൊക്കെയോ രക്ഷപ്പെട്ടു. മാനുവലിന്റെ അമ്മയും കുറേനാളായി ഇതു തന്നെ പറയുന്നു. പക്ഷേ ഏർണെസ്റ്റോക്ക് തന്റെ കൃഷിയും പശുക്കളേയും ഒക്കെ ഉപേക്ഷിച്ച സ്ഥലംവിടാൻ മനസ്സുവരുന്നില്ല. ഗറില്ലകൾ അവരുടെ യോഗത്തിൽ പോവാത്തതിന് അയാളെ നോട്ടമിട്ടിരിക്ക യാണ്.

അടുത്ത ഞായറാഴ്ചത്തെ മീറ്റിങ്ങിന് ഉണ്ടായിരിക്കണം എന്ന അന്ത്യശാസനം നൽകിയാണവർ പോയിരിക്കുന്നത്.
പുതിയ ടീച്ചർ ഊർജസ്വലതയോടെ സ്കൂൾ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികൾ പലരും നാട്ടിലില്ല. എല്ലാ ക്ലാസ്സിലെയും കുട്ടികളെ ഒരുമിച്ച് ഇരുത്തിയാണ് ക്ലാസ്സ് നടത്തുന്നത്. കണക്കു പഠിപ്പിക്കുമ്പോൾ തന്റെ ഡ്രോയിങ്ങ് ബുക്കിൽ വരച്ച മലകൾക്ക് ചായം പുരട്ടുന്ന മാനുവലിനോട് ടീച്ചർ ദേഷ്യം പിടിക്കുന്നുണ്ട്. എങ്കിലും അവനെ ഇഷ്ടമുള്ള ടീച്ചർ പിന്നീടൊരിക്കൽ ഇഷ്ടപ്പെട്ട കളർബോക്സസ് വാങ്ങി സമ്മാനിക്കുന്നുണ്ട്.
ഒരു ദിവസം നഗരച്ചന്തയിലേക്ക് അച്ഛനൊപ്പം മാനുവലും പോകുന്നുണ്ട്. ഗറില്ലാ ചാരന്മാരുടെ മുന്നിൽ പെടുമോ എന്ന ഭയന്ന് പാത്തും പതുങ്ങിയുമാണ് ഏർണസ്റ്റോ മാനുവലിനൊപ്പം ചന്തയി ൽ ചെലവഴിക്കുന്നത്. തന്റെ പന്നിക്കുട്ടികളെ വിറ്റു കിട്ടിയ പണം കൊണ്ടയാൾ മാനുവലിന്റെ ഒൻപതാം പിറന്നാൾ സമ്മാനമായി അവന് ഏറ്റവും ഇഷ്ടമുള്ള ഒരു പുത്തൻ ഫുട്ബോൾ വാങ്ങി നൽകുന്നുണ്ട്.
പിറ്റേദിവസം അഭിമാനത്തോടും വ ലിയ ഗമയോടും കൂടിയാണ് മാനുവൽ കൂട്ടുകാർക്കരികിൽ തന്റെ പുത്തൻ പന്തുമായെത്തുന്നത്. അവർ ഗ്രാമാതിർ ത്തിയിൽ പുതുതായി ഉണ്ടാക്കിയ പ്ലേ ഗ്രൗണ്ടിൽ കളി തുടങ്ങി. കളിക്കിടയിൽ പന്ത് മലഞ്ചരിവിലെ പുൽപടർപ്പിലേക്ക് തെറിച്ചുപോയി. ആ സമയം കെട്ടു പൊട്ടിച്ചു വന്ന ഒരു പന്നി ആ ഭാഗത്തേയ്ക്ക് ഓടി ഇറങ്ങി. ഒപ്പം തന്നെ ഉഗ്രസ്ഫോടനവും നടന്നു. പന്നി ചിതറിത്തെറിച്ചു. പട്ടാളം തങ്ങളെ തേടി ഹെ ലികോപ്ടറിൽ ഗ്രൗണ്ടിലിറങ്ങി പർവത പ്രദേശത്തേക്ക് വരുന്നെങ്കിൽ തടയാനായി ആ താഴ്വരയത്രയും ഗറില്ലകൾ മൈൻ പാകിയിരിക്കയാണ് എന്ന ഞെട്ടി ക്കുന്ന വിവരം അങ്ങനെയാണ് എല്ലാ വരും അറിയുന്നത്. കുട്ടികളുടെ വീട്ടുകാർ വന്ന് ഇനി അവിടെ ആരും കളിക്കരുതെന്ന് താക്കീതു ചെയ്തു താഴ്വാരത്തേക്ക് ആരും ഇറങ്ങാതിരിക്കാൻ വേലികെട്ടി അപായ സൂചന വെച്ചു.

അപ്രതീക്ഷിതമായ ഈ ആഘാതം മാനുവലിന് സഹിക്കാനാവുന്നതായിരുന്നില്ല. തന്റെ പ്രിയപ്പെട്ട പന്ത് കൈമോശം വന്നിരിക്കുന്നു. തൊട്ടടുത്താണെങ്കിലും അത് ഇനി തിരിച്ചുകിട്ടില്ല. അവന്റെ സങ്കടം മാറ്റാൻ ഏർണെസ്റ്റോ വേറൊരു പന്ത് പകരം വാങ്ങിത്തരാം എന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ അതിനി നടക്കില്ലെന്ന് അവനറിയാം. പന്ത് തിരിച്ചെടുക്കാനുള്ള അപകടകരമായ രഹസ്യദൗത്യത്തിന്റെ ആലോചനയിലാണ് പിന്നീട് മാനുവൽ, പന്ത് തിരിച്ച് കിട്ടിയാൽ രണ്ട് ദിവസം അത് സ്വന്തമായി നൽകാം എന്ന പ്രലോഭ നത്തിൽ ഹുലിയനും പൊക്കലൂസും വീഴുന്നു. മൂവരും കൂടി നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.

പക്ഷേ എത്ര നിർബന്ധിച്ചിട്ടും അവിടം വിട്ട് പോകാൻ ഏർണസ്റ്റോ ഒരുക്കമല്ലെന്ന് മനസ്സിലാക്കിയ മാനുവലിന്റെ അമ്മ അയാളറിയാതെ കുട്ടിയുമായി സ്ഥലംവിടാനൊരുങ്ങുന്നുണ്ട്. തന്റെ അച്ഛനെയും പന്തിനെയും ഉപേക്ഷിക്കാൻ അവൻ ഒരുക്കമല്ലായിരുന്നു. വണ്ടിയിൽ കയറാനൊരുങ്ങുമ്പോൾ അവൻ തിരിച്ചോടിക്കളഞ്ഞു. ഈ പ്രശ്നം വീട്ടിൽ വലിയ ബഹളത്തിനു കാരണമാകുന്നുണ്ട്. ടീച്ചർ സാധനങ്ങൾ വാങ്ങാൻ നഗ രത്തിൽ പോയ ഞായറാഴ്ച അവരറിയാതെ സ്കൂളിലായിരുന്നു ഒളിപ്പോരാ ളികളുടെ രഹസ്യയോഗം നടന്നത്. അ വർ സ്കൂൾ ചുമരിൽ മുദ്രാവാക്യങ്ങൾ എഴുതിയിടുകയും ചെയ്തു. ചായങ്ങളും വാങ്ങിയാണ് ടീച്ചർ തിരിച്ചെത്തിയത്. ചുവരെഴുത്തുകൾ മായ്ച്ച് കളഞ്ഞ് അവിടെ കുട്ടികളെക്കൊണ്ട് മനോഹരമായ ഒരു ചുമർചിത്രം വരയ്ക്കക്കാൻ അവർ ഒരു ങ്ങുന്നു. ഒളിപ്പോരാളികളെ പ്രകോപിപ്പിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ അവർ ചെവിക്കൊണ്ടില്ല. ഗ്രാമത്തിനപ്പുറത്തെ നിഗൂഢമായ പർവതത്തിന്റെ ചിത്രം ചുവരിൽ വരച്ചു. അതിൽ കിളികളും പുഴകളും പൂക്കളും വരച്ചു. പർവതത്തിനു ചായം തേയ്ക്കുന്നത് മാനുവലാണ്. ഹരിതാഭമായ പർവതത്തിന്റെ ചിത്രം എല്ലാവരും ചേർന്ന് വരച്ചുതീർത്തു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. പട്ടാളത്തിന്റെ ക്രൂരമായ ചോദ്യംചെയ്യലുകൾ. കൂടുതൽ പേർ ഗ്രാമം വിട്ടുതുടങ്ങി. സ്കൂളിൽ കുട്ടികൾ ഓരോന്നായി കുറഞ്ഞു. പട്ടാള ഹെലികോപ്റ്ററിന്റെ പ്രചണ്ഡവേഗം തങ്ങളുടെ വീടിനെ പിടിച്ചു കുലുക്കിയപ്പോഴാണ് മാനുവൽ വീണ്ടും നടുങ്ങുന്നത്. ഗറില്ലാ സംഘത്തിലുള്ള മകനെ സഹായിക്കുന്നു എന്ന് പറഞ്ഞ് പട്ടാളം പിടിച്ചുകൊണ്ടുപോയ ജൂലിയന്റെ അച്ഛന്റെ മൃതശരീരമാണ് കുതിരപ്പുറത്ത് താഴ്സത്തിയിട്ട് തിരിച്ച് വരുന്നത്. ഭയം മാനുവലിന്റെ സിരകളിൽ പതുക്കെ പടർന്നു തുടങ്ങി. മരണഭയം ടീച്ചന്റെ തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നു. കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞ് ഓടിപ്പോകുന്ന ടീച്ചന്റെ മാനുവലും കൂട്ടുകാരും നിർവികാരരായാണ് നോ ക്കിനിൽക്കുന്നത്. അവർ വരച്ച ചുവർചി ത്രത്തിനു മേൽ ഭീഷണിയുടെ എഴുത്തു കൾ,

ഇതിനിടെ പൊക്കലുസിനെ ഒരു മരക്കൊമ്പിലൂടെ കയറിൽ കെട്ടിത്താഴ്ത്തി പന്തെടുക്കാൻ മാനുവലും ജൂലിയനും കൂടി ശ്രമിക്കുന്നുണ്ട്. നിലത്തെവിടെയൊക്കെയാണ് മൈനുകൾ കുഴിച്ചിട്ടിരിക്കുന്നത് എന്നറിയാത്തതിനാലാണ് അ വർ ഈ വിദ്യ ഉപയോഗിക്കുന്നത്. പക്ഷേ കണ്ണട വീണുപോയ ലൂസിന് പന്ത് തിരിച്ചെടുക്കാനായില്ല.

വീട്ടിൽ ഗറില്ലകൾ ഏർണെസ്റ്റോയെതേടിയെത്തുന്നു. മാനുവൽ കാണുന്നത് ചളിക്കുളമാക്കിയ തന്റെ വീടാണ് അച്ഛനെവിടെ എന്ന അന്വേഷ ണത്തിന് അമ്മയുടെ മൗനമായിരുന്നു ഉത്തരം. അച്ഛന്റെ നിലത്തുവീ ണു കിടന്ന തൊപ്പി മാനുവലിന് എല്ലാം വ്യക്തമാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഗൃഹനാഥന്റെ ഉത്തരവാദിത്വത്തിലേക്ക് പെട്ടെന്നാണ് മാനുവൽ സംക്രമിക്കുന്നത്. തൊഴുത്തിൽ പോയി പശുവിനെ കറക്കാൻ ശ്രമിച്ചുപരാജയപ്പെടുന്ന മാനുവ ലിന്റെ ദൈന്യത നമുക്ക് അറിയാനാവും. ഇവിടംവിട്ടു പോകാനൊരുങ്ങുന്ന അമ്മ യോടൊപ്പം സാധനങ്ങൾ കെട്ടിവെയ്ക്കു ന്നതിനിടയിൽ മാനുവൽ പെട്ടെന്ന് പുറത്തിറങ്ങുന്നു. അവന്റെ എല്ലാ ഭയങ്ങളും നിമിഷനേരത്തേക്ക് ഇല്ലാതായിരിക്കുന്നു. ആരുടെയും സഹായം അവനില്ല. രണ്ടും കൽപ്പിച്ച മരത്തിലെ കയറിലൂടെ താഴ്വാരത്ത് ഊർന്നിറങ്ങി. പോക്കറ്റിൽ കരുതിയ കല്ലു കൾ മുന്നിൽ ഇട്ട നോക്കി മൈനുകളുണ്ടോ എന്നു പരിശോധിച്ച് പതുക്കെ പാദമുന്നി അവൻ പ്രിയപ്പെട്ട പന്തിനരികിലെത്തി. അത് തിരിച്ചു കിട്ടുമ്പോൾ മാനുവലിന്റെ മുഖത്ത് വിരിയുന്ന തൃപ്തി എല്ലാ വിഷമങ്ങളും മായ്ക്കുന്നതായിരുന്നു. ബോളുമായി തിരിച്ചെത്തുന്ന മാനുവലിനെ അമ്മ ശകാരിക്കുന്നേ ഇല്ല. നിർവികാരതയോടെ ഗേറ്റടച്ച് ഇരുവരും റോഡിലേക്കിറങ്ങുന്നു. അഭയാർഥികളായി ഗ്രാമം വിട്ട് പോകുന്നവർക്കൊപ്പം വണ്ടിയിൽ അവരും അകന്നുപോകുന്നു. മാനുവൽ തന്റെ പ്രിയപ്പെട്ട പന്ത് ഹൃദയത്തോടടുക്കി പിടിച്ചിരിക്കുന്ന ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു. ലളിതമായ ആഖ്യാന ശൈലിയിൽ മാനുവലിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ക ഥ പുരോഗമിക്കുന്നത്. ഒരിക്കലും ഭീതിത മായ ഒരു പീഢനക്കാഴ്ചയും മാനുവൽ കാണുന്നില്ല. പ്രേക്ഷകരും. പക്ഷേ സിനിമയിലുടനീളം ഭയത്തിന്റെ ഗുഢസാന്നിധ്യം മറഞ്ഞിരിപ്പുണ്ട്താനും. ലോകമെങ്ങും സ്വീകാര്യത നേടിയ ഈ ലളിതചിത്രം പതിനാറാമത് കേരളരാജ്യാന്തര ചലചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള 'സുവർണചകോരം' നേടിയിരുന്നു. പുറമെ സ്വച്ഛവും സൗമ്യവും സുന്ദരവുമായ ഗ്രാമഭംഗിയുടെ പശ്ചാത്തലമായി നാം കാണുന്ന മലകളുടെ നീലിമ ഘനീഭവിച്ച ഭയമാവാം എന്ന പുതു അറിവ് കാർലോസ് സിസർ അർബലെസ് നമുക്ക് നൽകുന്നുണ്ട് ഈ സിനിമയിലൂടെ, നിറങ്ങൾ ഒന്നിന്റെയും സൂചനയാവണമെന്നില്ലെന്നും,



7/18/2015

വീട്ടിലേക്കുള്ള വഴി


സിയൂൾ നഗരത്തിൽ ജനിച്ച് വളർന്ന ഏഴു വയസ്സുകാരൻ സാങ് വൂ അമ്മയോടൊപ്പം വിദൂരമായ ഗ്രാമത്തിലേക്ക് ബസ്സിൽ യാത്രചെയ്യുന്നിടത്താണ് ജിയോങ് ഹ്യാങ് ലീ രചനയും സംവിധാനവും നടത്തി 2002ൽ പുറത്തിറങ്ങിയ ദക്ഷിണ   കൊറിയൻ സിനിമയായ ''വേ ഹോം '' (the way home) ആരംഭിക്കുന്നത്.ഗ്രാമത്തിലെ മുത്തശ്ശിക്കരികിൽ  അവനെ കൊണ്ട് ചെന്നാക്കാനാണീ യാത്ര.ബസ്സിലുറക്കെ സംസാരിക്കുന്ന ഗ്രാമീണരേയും അവരുടെപരിഷ്കൃത ചേഷ്ടകളേയും ഒന്നും സാങ് വൂവിന് ഇഷ്ടമാകുന്നില്ല.മലമ്പാതകളിലൂടെ സഞ്ചരിച്ച് പൊടി പറക്കുന്ന കാട്ടുപാതകയുടെ അവസാന സ്റ്റോപ്പിൽ ബസ്സ് എത്തി.അവന്  ആ സ്ഥലം ഒട്ടും ഇഷ്ടമായിട്ടില്ല.അമ്മ അടിച്ചും   ചീത്ത പറഞ്ഞും അവനെ വലിച്ച് നടക്കുകയാണ് തന്റെ പഴയ വീട്ടിലേക്ക് .പതിനേഴ് വയസ്സിൽ ഒരാളുടെ കൂടെ ഗ്രാമത്തിൽ നിന്നും ഒളിച്ചോടി നഗരത്തിലേക്ക് വന്നതാണവൾ .അയാൾ ഉപേക്ഷിച്ചിട്ട് വർഷങ്ങളായി..സങ് വൂവിന്റെ അച്ഛനും ഇപ്പോൾ കൂടെയല്ല.നടത്തിയിരുന്ന കട കടംകൊടുത്തു പൂട്ടി.ഇപ്പോൾ തൊഴിലൊന്നുമില്ലാതായിരിക്കുന്നു.ഒരു പണി തരപ്പെടും വരെ മകനെ എവിടെയെങ്കിലും ഏൽപ്പിച്ചാലേ രക്ഷയുല്ലു..അതിനാണവർ അമ്മയുടെ അടുത്തേക്ക് വന്നിരിക്കുന്നത്.
     എഴുപത്തി അഞ്ചിലേറെ പ്രായമായ മുത്തശ്ശി തനിച്ചാണ് ആ കുടിലിൽ താമസം.സംസാര ശേഷിയില്ലാത്ത അവർക്ക് നടക്കാൻ പോലുമ്പ്രയാസമാണ് .കൂനിക്കൂനി നടന്ന് ഇത്തിരി സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്താണു ജീവിതം മുന്നോട്ട് നീക്കുന്നത്.മകനു വേണ്ട കുറച്ച് പാക്കറ്റ് ഭക്ഷണവും അമ്മയ്ക്ക് കുറച്ച് മരുന്നുകളും ടോണിക്കും വസ്ത്രവും നൽകി സാങ് വൂവിന്റെ അമ്മ അടുത്ത ബസ്സിൽ സ്ഥലം വിടുന്നു.നഗരത്തിലെ തിരക്കുകളിലും സൊഉകര്യങ്ങൾക്കും ഇടയിൽ വളർന്ന അവന് ആ കാട്ടു പ്രദേശം വല്ലാത്ത മടുപ്പുണ്ടാക്കുന്ന ഇടമായി വേഗം മാറി. ചുക്കിച്ചുളിഞ്ഞ വൃദ്ധയുടെ ശരീരം അവന് അറപ്പുളവാക്കുന്നതായിരുന്നു.മുറ്റത്ത് അവർ അഴിച്ച് വച്ചിരുന്ന മുത്തശ്ശിയുടെ പഴകിയ  തുകൽ ഷൂവിലേക്ക് മൂത്രമൊഴിക്കുകയാൺ`  അവൻ ആദ്യം ചെയ്യുന്നത്.അഴുക്കും ചെളിയും പുരണ്ട അവരുടെ വിരലുകൾ കൊണ്ട് സ്പർശിക്കുന്നത്  പോലും അവന് ഇടമല്ലായിരുന്നു. സംസാരിക്കാനാവില്ലെങ്കിലുമെല്ലാംകേൾക്കാൻ കഴിയുന്ന അവരെ അവൻ ചീത്ത വിളിച്ചു കൊണ്ടേ ഇരുന്നു.മുതുക്കി ത്തള്ള എന്നൊക്കെ.മുത്തശ്ശിയാണെങ്കിൽ തന്റെ പേരക്കുട്ടിക്ക് വേണ്ടതെല്ലാംചെയ്യാൻ ശ്രമിക്കുന്നുണ്ട്. കുന്നിറങ്ങി താഴെ തോട്ടിൽ നിന്നും പ്രയാസപ്പെട്ട് അവർ വെള്ളം കെട്ടിക്കൊണ്ടുരും.തുണി അലക്കും , ന്വൻ കക്കൂസായുപയോഗിക്കുന്ന ചീനപ്പാത്രം കഴുകി വയ്ക്കും,അവനു വേണ്ട ഭക്ഷണം ഉണ്ടാക്കി നൽകും.പക്ഷെ സാങ് വൂ അവർ പാചകംചെയ്തതൊന്നും തിരിഞ്ഞ് നോക്കില്ല.ചോക്കലേറ്റുകൾ തിന്നും ഗയിം കളിച്ചും കാർട്ടൂൺ വായിച്ചും അവൻ സമയം തീർത്തു.അവൻ വൃദ്ധക്ക് ഒരു പരിഗണനയും നൽകുന്നില്ല.അമ്മ ഏൽപ്പിച്ച് പോയ പാക്കറ്റ് ഭക്ഷണമൊക്കെ കുറച്ച് ദിവസംകൊണ്ട് തീർന്നു.അവന്റെ വീഡിയോ ഗയിമിലെ ബാറ്ററിയും ചാർജ്ജ് കഴിഞ്ഞു മിണ്ടാതായി.വീട്ടിലുള്ള പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടി വി നന്നാക്കിയെടുക്കാൻ അവൻ കുറേ ശ്രമിച്ച് നോക്കി.രക്ഷയില്ല..എത്രയോ പഴക്കമുള്ള അത് പ്രവർത്തിക്കില്ല എന്നവന് മനസ്സിലായി.ഗയിമിലിടാൻ ബാറ്ററി വാങ്ങിത്തരണമെന്ന വാശിയിലായി അവൻ.ബാറ്ററി എന്താണെന്നു പോലും അവർക്ക് ആദ്യം മനസ്സിലാകുന്നില്ല.അവരുടെ കൈയിൽ പണവും ഇല്ലായിരുന്നു.കാശില്ലെന്നറിഞ്ഞ സങ് വൂ വിന് ദേഷ്യം വന്നു.അവൻ അവരെ ചെത്ത വിളിക്കുകയും പാവത്തിന്റെ കീറിപ്പറിഞ്ഞതെങ്കിലും  ആകെയുള്ള ഒരോഒരു  ഷൂ ദൂരെ കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.തിണ്ണയിൽ കഴുകി ഉണക്കാൻ വച്ച  അവൻ കക്കൂസ്സയി ഉപയോഗിക്കുന ചീനപ്പാത്രം കാൽകൊണ്ട് അവൻ തട്ടിയെറിഞ്ഞുടച്ചു.കൂടാതെ ചമ്മരിലും വാതിലിലുമവരെക്കുറിച്ച് ക്രയോൺ പെൻസിലുകൾ കൊണ്ട് പല വേണ്ടാതിനങ്ങളും കുത്തിവരച്ചിട്ടു.
  ബാറ്ററി കിട്ടിയേ അവനു പറ്റൂ. ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുടിപ്പിന്ന് അവൻ ഊരിയെടുത്തു..വളരെ പഴയ ചിത്രപ്പണികളുള്ള ആ പിന്ന് മുത്തശ്ശിയുടെ വിവാഹ സമയത്തേതായിരിക്കാം..വെള്ളിയിൽ തീർത്ത ആ പിന്ന് കൊടുത്ത് കടയിൽ നിന്നും ബാറ്ററി വാങ്ങാനായി അവൻ പുരത്തിറങ്ങി..പക്ഷെ ആ കാട്ട്  പ്രദേശത്തെവിടെ അങ്ങിനെയുള്ള കട.ഏറെ നടന്ന് ആരൊക്കയോ പറഞ്ഞ് കൊടുത്ത് അവൻ സമീപത്തുള്ള അങ്ങാടിയിലെത്തി..പല കടകളിൽ കയറിയിറങ്ങി അവസാനം അവന്റെ കൊച്ച് ഗയിമിൽ ഇടാൻ പറ്റുന്ന ഇനം ബാറ്ററി കിട്ടി.പക്ഷെ പണത്തിനു പകരം പിന്ന് കൊടുത്തപ്പോൾ അവന്റെ തലക്ക് ഒരു കിഴുക്കാണ് കിട്ടിയത്..തിരിച്ച് വരും വഴി അവന് വഴിയും തെറ്റി.പെരുവഴിയിലിരുന്ന് കരയുന്ന അവനെ ഗ്രാമീണരിരൊരാൾ സൈക്കളിലിരുത്തി മുത്തശ്ശിക്കരികിൽ കൊണ്ടു ചെന്നാക്കി.തന്റെ മുടിപിന്ന്  എങ്ങോ വീനുപോയി എന്നുകരുതിയ മുത്തശ്ശി അതിനു പകരം കരിപിടീച്ച ഒരു കരണ്ടിയാണ് മുടിക്കൂട്ടിക്കെട്ടാൻ ഉപയോഗിക്കുന്നത്.

     ഒരു ദിവസം സാങ് വൂ കെന്റുക്കി ചിക്കൻ വേണമെന്ന്   പറഞ്ഞ് വാശിപിടിച്ച് കരയാൻ തുടങ്ങി. ആംഗ്യങ്ങൾ കൊണ്ട് കോഴിയാണ് അവൻ ഉദ്ദേശിക്കുന്നത് എന്ന് വൃദ്ധക്ക് മനസ്സിലായി.തോട്ടത്തിൽ വിളഞ്ഞ മത്തൻ പൊതിഞ്ഞെടുത്ത് വൃദ്ധ രാവിലെ തന്നെ പട്ടണത്തിലെ ചന്തയിലേക്ക് പുറപ്പെട്ടു.വലരെ വൈകീട്ടും അവർ തിരിച്ച്  വരാതെ കണ്ടപ്പോൾ സാങ് വൂ ഉറക്കത്തിലായി. മഴ നനഞ്ഞ് കൂനിക്കൂടി അവർ വലിയൊരു പൂവൻ കോഴിയേയും വാങ്ങിയാണ് തിരിച്ച് വരുന്നത്.കുട്ടിയെ ഉണർത്താതെ ഏറെ നേരത്തെ പ്രയത്നം കൊണ്ട് കോഴിയെ കൊന്ന് തൊലിപൊച്ച് അവർക്കറിയുംവിധം അതിനെ പുഴുങ്ങി പാകം ചെയ്തു.ഭക്ഷണമൊരുക്കി സാങ് വൂവിനെ വിളിച്ചുണർത്തി. കൊതിയോടെ ഉറക്കുണർന്ന അവൻ കാണുന്നത് പൊരിച്ച കെന്റുക്കി ചീക്കണു പകരം വെള്ളത്തിൽ പുഴുങ്ങിയ കോഴിയെ ആണ്.ദേഷ്യവും സങ്കടവും വന്ന അവൻ ഭക്ഷണം തട്ടിയെറിഞ്ഞ്  കരച്ചിലോടെ പട്ടിണി കിടന്നു.അതിരില്ലാത്ത ക്ഷമയോടെ മുത്തശ്ശി ഭക്ഷണം വീണ്ടൂം അവനരികിൽ വച്ച് കിടന്നു. രാത്രി വിശപ്പ്കലശലായപ്പോൾ സാങ് വൂ ഉറക്കുണർന്ന് തനിക്കരികിൽ വച്ചിരിക്കുന്ന ഭക്ഷണാം കഴിക്കുന്നു.അവന് കെന്റുക്കിയേക്കാളുംരുചി തോന്നുകയും  മുഴുവനും അകത്താക്കുകയുംചെയ്തു.
    പകൽ മുഴുവൻ നടന്നും മഴനനഞ്ഞും അലഞ്ഞ മുത്തശ്ശിക്ക് അസുഖം പിടിച്ചിരുന്നു. രാവിലെ ഉണരാത്തത് കണ്ട് സാങ് വൂ ആദ്യമായി അവർക്കരികിൽ എത്തുന്നു. തന്റെ പുതപ്പ് കൊണ്ട് അവരെ പുതപ്പിക്കുന്നു. നിബന്ധനകൾ ഇല്ലാത്തതും സ്വാഭാവികവുമായ സ്നേഹം എന്ന വികാരം എന്തെന്ന് ആ കുട്ടി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

         കാഴ്ച ശക്തി കുറഞ്ഞതിനാൽ മുത്തശ്ശി വളരെ പണിപ്പെട്ടാണ് സൂചിയിൽനൂലു കോർക്കുന്നത്.സൂചിയും നൂലുമായി നിൽക്കുന്ന അവരെ ഒട്ടും പരിഗണിക്കാതിരുന്ന സാങ് വൂ നൂലു കോർത്തുകൊടുത്തു തുടങ്ങി.രോഗിയായ സുഹ്രുത്തിനെ സന്ദർശിക്കാൻ പോവുമ്പോൾ സാങ് വൂവും മുത്തശ്ശിക്കൊപ്പം ഉണ്ടായിരുന്നു.. മകൾ കൊണ്ട് വന്ന് കൊടുത്ത മരുന്നുകളും വിറ്റാമിൻ ഗുളികകളും എല്ലാം അവർ സന്തോഷത്തോടെ അയാൾക്ക് നൽകുന്നത് സാങ് വൂ വിന് ദയയെക്കുറിച്ചുള്ള പുതിയ പാഠമായിരുന്നു.തന്റെ കളിപ്പാട്ടങ്ങളിലൊന്നു പോലും മറ്റൊരു കുട്ടിയെ തൊടാൻ പോലും അനുവദിക്കാതിരിക്കാൻ മാത്രം സ്വാർഥമനസ്സുള്ള അവന് അതൊരു പുതിയ അനുഭവമായിരുന്നു.
         അയൽ വാസിയായ ഒരു സാധു പയ്യൻ സാങ് വൂ വിനോട് കൂട്ടുകൂടാൻ ശ്രമിക്കുന്നുണ്ട് . പക്ഷെ സാങ് വൂവിന് ആ നാട്ടുമ്പുറത്ത്കാരനോട് പുച്ഛമാണ്.ഭ്രാന്തിപശു പിറകെ വരുന്നുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് അവനെ പലപ്പോഴും സാങ് വൂ ഓടിക്കാറുണ്ട്.വിറകു കെട്ടും ചുമന്ന് കുന്നിറങ്ങിവരുന്ന അവനെ പശു വരുന്നുണ്ടെന്നു പറഞ്ഞ് ഓടിച്ച്  നിലത്ത് വീഴ്തി പരിക്ക് പറ്റിച്ച് ചിരിക്കുന്നുണ്ടവൻ.ആ പയ്യന്റെ കൂടെ എപ്പഴും നടക്കുന്ന പെൺകുട്ടിയോട് സാങ് വൂവിന് ചെറിയൊരു ഇഷ്ടവും പയ്യനോട് അസൂയയും ഉണ്ട്.
          ഒരു ദിവസം ചന്തയിലേക്ക് സാങ് വൂവും മുത്തശ്ശിക്കൊപ്പം പുറപ്പെടുന്നു. താന്റെ പറമ്പിലെ പച്ചക്കറികൾ ദൂരെയുള്ള ആ ചന്തയിൽ കൊണ്ട് വന്ന് നിരത്തി വച്ച് പലരോടും ഇരന്നാണ് വിൽപന നടത്തുന്നത്. വിറ്റുകിട്ടിയ പണം കൊണ്ട് ഹോട്ടലിൽ കൊണ്ടുപോയി സാങ് വൂവിന് നൂഡിത്സ് വാങ്ങികൊടുക്കുന്നു..പുതിയ കാന്വാസ് ഷൂ വാങ്ങികൊടുക്കുന്നു.കാഴ്ചക്കുറവുള്ള അവർക്ക് തിരിച്ച് ഗ്രാമത്തിലേക്കുള്ള വണ്ടി കണ്ടുപിടിക്കാൻ പോലും വളരെ കഷ്ടപ്പെടേണ്ടി വന്നു. ഓരോ ബസ്സിലായി കയറിയിറങ്ങിയാണ് അവസാനം തങ്ങൾക്ക് പോകേണ്ട വണ്ടി കണ്ട് പീടിക്കുന്നത്. അവർ കയറാൻ നോക്കുമ്പോഴാണ് സാങ് വൂ തനിക്ക് ഇഷ്ടമുള്ള പെൺകുട്ടി പിറകിലെ സീറ്റിലിരുന്ന് ചോക്കൊ പൈ എന്ന ചോക്കലേറ്റ് കഴിക്കുന്നത് കാണുന്നത്.ഉടൻ അത് തനിക്കും വാങ്ങിത്തരണം എന്നായി .പാവം മുത്തശ്ശിക്ക് അതിന്റെ പേരുപോലും അറിയില്ല. ബസ്സിൽ വീണുകിടക്കുന്ന ചോക്കലേറ്റിന്റെ റാപ്പറുമായി കടകളിൽ കയറി ഇറങ്ങുകയായി അവർ..മുട്ടുവേദനക്കാരിയായ പരിചയക്കാരിയായ വ്രുദ്ധയുടെ കടയിൽ അവർ റാപ്പർ കാണിക്കുന്നു. അഞ്ചാറ് ചോക്കോ പൈകൾ അവർ തന്റെ വക സമ്മാനമായി കുഞ്ഞിനായി നൽകുന്നു. പണം വാങ്ങാൻ കൂട്ടാക്കുന്നില്ല. മുത്തശ്ശി തന്റെ കൈയിലെ വിൽകാതെ ബാക്കിയായ ഒരു തണ്ണിമത്തൻ അവരെ നിർബന്ധിച്ച് ഏൽ‌പ്പിച്ചേ മടങ്ങുന്നുള്ളു..താൻ ഇഷ്ടപ്പെടുന്ന കുട്ടിക്കൊപ്പമുള്ള യാത്രയിൽ മുത്തശ്ശി ശല്യമാകും എന്നു കരുതി സാങ് വൂ അവരെ ബസ്സിൽ കയറാൻ വിടുന്നില്ല.അവരുടെ കൈയിലെ ഭാരമുള്ള സഞ്ചിപോലും ഒപ്പം എടുക്കാൻ  അവൻ സമ്മതിക്കുന്നില്ല. പാവം മുത്തശ്ശി തിരിച്ച് ഗ്രാമത്തിലേക്കുള്ള ദൂരമത്രയും കൂനിക്കൂടി നടന്ന് രാവേറെ കഴിഞ്ഞ് വീട്ടിലെത്തുന്നു.
         മുത്തശ്ശി ഒരു ദിവസം അവന്റെ മുടി മുറിച്ച് കൊടുക്കുന്നു.പക്ഷെ മുറിച്ച് മുറിച്ച് മുടിയുടെ നീളം വല്ലാതെ കുറഞ്ഞു പോയി.അവൻ കരച്ചിലായി.. ഇനിയെങ്ങനെ പുറത്തിറങ്ങും എന്നാണവൻ കരഞ്ഞുകൊണ്ട് ചോദിക്കുന്നത്.
       പതുക്കെ പതുക്കെ വ്രുദ്ധയുടെ നിഷ്കളങ്ക സ്നേഹം സാങ് വൂവിനെ മാറ്റി മറിക്കുന്നു. തിരിച്ച്കൊണ്ടുപോകാൻ അമ്മ വരുന്ന വിവരത്തിന് കത്ത് കിട്ടുമ്പോഴേക്കും   മുത്തശ്ശിയോട് അവൻ വല്ലാത്ത അടുപ്പം സ്ഥപിച്ച് കഴിഞ്ഞിരുന്നു.എഴുത്തും വായനയും അറിയാത്ത അവരെ - തനിക്ക് കത്തെഴുതാൻ പഠിപ്പിക്കാൻ അവൻ ഒരു വിഫല ശ്രമം നടത്തുന്നുണ്ട് ,അത് പരാജയപ്പെട്ടപ്പോൾ ‘’സുഖമാണ്’‘-‘’സുഖമല്ല’‘ എന്നൊക്കെ അർത്ഥ വരുന്ന ചിത്ര കാർഡുകൾ വരച്ച് വച്ച് അവ തിരഞ്ഞെടുത്ത് തനിക്ക് അയക്കാൻ ഏൽ‌പ്പിക്കുന്നു. മുത്തശ്ശിക്ക് സുഖമില്ലെന്നറിഞ്ഞാൾ ഉടൻ താൻ വന്നു കൊള്ളാമെന്ന് വാക്കും നൽകുന്നു.


       അമ്മക്കൊപ്പം തിരിച്ച് പോകുമ്പോൾ , വണ്ടിയുടെ പിറകിൽ വന്ന് മുത്തശ്ശിയ്യോട് തന്റെ എല്ലാ കുറുമ്പുകൾക്കും അവരുടെ ആംഗ്യ ഭാഷയിൽ അവൻ ക്ഷമ ചോദിക്കുന്നുണ്ട്.. എല്ലാവരും തിരിച്ച് പോയപ്പോൾ പഴയ പോലെ തനിച്ചായ തന്റെ കുടിലിൽ പേരക്കുട്ടി വരച്ച് നൽകിയ ചിത്രങ്ങളിൽ തന്റെ പ്രതീക്ഷകൾ നോക്കി കാണുന്ന ആ മുത്തശ്ശിയിൽ സിനിമ അവസാനിക്കുന്നു.
         നഗരങ്ങളിലെ തിരക്കേറിയ ജീവിതത്തിനിടെ കൈമോശം വന്നിരിക്കുന്ന നന്മയുടേയും ശുദ്ധ സ്നേഹത്തിന്റെയും ആത്മ ബന്ധങ്ങളുടേയും പങ്കു വെക്കലുകളുടേയും ദയയുടേയും പ്രകാശലോകങ്ങൾ  സാങ്ങ്  വൂ അറിയുന്നത് ഗ്രാമത്തിൽ വെച്ചാണ്.തിരിച്ച് പോകുന്ന സാങ് വൂ മറ്റൊരു കുട്ടിയാണ്.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ,പരിഭവങ്ങളില്ലാതെ പകയും ദേഷ്യവുമില്ലാതെ എല്ലാത്തിനേയും സ്നേഹിക്കുന്ന മുത്തശ്ശി എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ നിന്നും വേഗമൊന്നും ഇറങ്ങിപ്പോവില്ല.
      ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായാണ് ജിയോങ് ഹ്യാങ് ലീ ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മനസ്സാണ് എല്ലാ മുതതശ്ശിമാർക്കും.

കാത്തിരിപ്പിന്റെ ശൈത്യകാലം



തിരുവനന്തപുരത്ത് വെച്ച് ഡിസംബർ 10 മുതൽ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യിൽ പ്രദർശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിർത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പിൽ. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വർത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയിൽ പലതും ചർച്ച ചെയ്യുന്നത് .                                                                                                           ഹൌ ഐ എൻഡഡ് ദിസ് സമ്മർ                                                                                                    ധ്രുവക്കരടികൾ മേഞ്ഞു നടക്കുന്ന വിദൂരമായ ആർട്ടിക്ക് പ്രദേശത്തെ പ്രവർത്തനങ്ങൾ നിലച്ചു തുടങ്ങിയ കാലാവസ്ഥാപഠനകേന്ദ്രത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള സന്ദേശവും കപ്പലും പ്രതീക്ഷിച്ച് കാത്ത് കഴിയുകയാണ് ശാസ്ത്രഞ്ജനായ സെർജി. കൂട്ടിന് സഹായിയായി ചെറുപ്പക്കാരനായ പാവെൽ ‌. ബേസ്ക്യാമ്പുമായി   ബന്ധപ്പെടാനുള്ള  വയർലെസ്സ് സംവിധാനം മാത്രമാണ് പുറമ്ലോകത്തിലേക്കുള്ള ഏക ജാലകം  . ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടങ്ങൾക്കിടയിൽ  കൊടുംതണുപ്പിൽ, നരച്ച പ്രകൃതിയിലേക്ക് കൺനട്ട് ,യാന്ത്രികമായ ജീവിതം നയിക്കുകയാണിരുവരും. 

തിരിച്ചു പോകുമ്പോൾ ഭാര്യക്കും കുട്ടികൾക്കും നൽകാനായി രുചിയേറിയ ട്യൂണ മത്സ്യങ്ങൾ പിടിക്കാൻ ഉൾക്കടലിലേക്ക് ബോട്ടുമായി സെർജി പോയ സമയത്ത് വന്ന റേഡിയോ സന്ദേശം പാവെൽ ആണ് കേൾക്കുന്നത്.. സെർജിയുടെ കുടുംബം മുഴുവനും അപകടത്തിൽ പെട്ടിരിക്കുന്നു എന്ന വാർത്ത.രണ്ടു ദിവസത്തിനുള്ളിൽ സെർജിയെകൊണ്ടുപോവാൻ കപ്പൽ എത്തുമെന്നും അറിയിപ്പ് കിട്ടൂന്നു. വീട്ടിലേക്കുള്ള യാത്രയുടെ സന്തോഷത്തിലും ആവേശത്തിലും ഉള്ള സെർജിയോട് ഈ കാര്യം പറയുന്നില്ല പാവെൽ. പലകാരണങ്ങൾകൊണ്ടും ഈ വിവരം സെർജിയെ അറിയിക്കാതെ അയാൾ   ദിവസങ്ങൾ നീക്കുന്നു. മത്സ്യങ്ങൾ പിളർന്ന് പുറത്ത് തൂക്കിയിടാനും ഒക്കെ സെർജിയെ സഹായിക്കുന്നുമുണ്ട്                                  

 കപ്പൽ മഞ്ഞിലുറഞ്ഞ് യാത്ര മതിയാക്കിയെന്ന വിവരത്തോടൊപ്പം സെർജിയുടെ ഭാര്യയും മക്കളും മരിച്ച വിവരവും പാവെൽ അറിയുന്നു..സെർജിയെകൊണ്ടുപോവാനുള്ള ഹെലികോപ്റ്റർ വരുംവരെയും രഹസ്യം സൂക്ഷിക്കാന്തന്നെയാണ് പാവെലിന്റെ തീരുമാനം. പക്ഷെ ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ തകർന്ന് വീണ് പൈലറ്റും മറ്റൂം കരടികൾക്ക് തീറ്റയാവുന്നു. എകാന്തവും കനംവിങ്ങുന്നതുമായ ആ നിമിഷങ്ങളിൽ സെർജിയോട് പാവെൽ വിവരം പറയുന്നു..പ്രതികരണം രൂക്ഷമായിരുന്നു.. സമനില തെറ്റി തോക്കുമായി പാഞ്ഞടുത്ത സെർജിയിൽ നിന്നും രക്ഷതേടി പാവെൽ മഞ്ഞിലേക്ക് ഓടിഒളിക്കുന്നു. അവസാനം എങ്ങോട്ടും യാത്രക്കില്ലെന്നു പറഞ്ഞ് സെർജി ആ അനന്തമായ മരവിച്ച പ്രകൃതിയിലേക്കു തന്നെ മടങ്ങുന്നു.   അലെക്സി പോപ്പോഗ്രേവ്സ്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ ഹൌ ഐ എൻഡഡ് ദിസ് സമ്മർ  എന്ന റഷ്യൻ സിനിമ നിതാന്തമായ കാത്തിരിപ്പിന്റെയും നിർവികാരമായ ധ്രുവപ്രകൃതിയുടെയും കഥ പറയുന്നു                                                                                                          

ടി. ഡി .ദാസൻ STD 4 B  
മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്നും പങ്കെടുത്ത മോഹൻ രാഘവൻ സംവിധാനം ചെയ്ത ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന സിനിമയും അച്ചനെ തേടൂന്ന ദാസൻ എന്ന കുട്ടിയുടെ കാത്തിരിപ്പിനെക്കുറിച്ചാണ്.ആറാം തരത്തിൽ പഠിക്കുന്ന ദാസൻ അമ്മയുടെ ഇരുമ്പ്പെട്ടിയിൽ നിന്നും കിട്ടിയ അച്ഛന്റെ പഴയ വിലാസത്തിൽ ബാംഗ്ലൂരിലേക്ക് കത്തയക്കുന്നു. എന്നോ നാടുവിട്ടുപോയതാണ് അച്ഛൻ . പഴയ വിലാസത്തിൽ ഇപ്പോൾ പുതിയ താമസക്കാരാണ് താമസം.ദാസന്റെ പ്രായക്കാരിയ്യായ പെൺക്കുട്ടിക്കാണ് ആ കത്ത് തുറക്കുന്നു. ദാസന്റെ സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും കണ്ണീർച്ചുവയുള്ള ആ കത്തിന് അവൾ ദാസന്റെ അച്ഛൻ എഴുതുന്നതുപോലെ മറുപടി എഴുതുന്നു.ഈ കത്തിടപാടുകൾ തുടരുന്നതോടെ  അപരിചിതരായ അവർക്കിടയിൽ ആഴത്തിലുള്ള ആത്മബന്ധം നിറയുന്നു. ദാസൻ അച്ഛനോട് ഒരു ഹീറോ പെൻ കൊണ്ടുതരാൻ പറയുന്നുണ്ട്..പേനയുമായി പെൺകുട്ടി അവളൂടെ അച്ഛനൊപ്പം ദാസനെത്തോടെ നാട്ടിലേക്ക് വരുന്നു.