7/25/2016

നാനൂക് ഓഫ് ദ നോർത്ത്

റോബർട്ട്-ജെ-ഫ്ളഹേർട്ടി എന്ന പര്യവേഷകൻ ഒരു സിനിമാ സംവിധായകനാകുന്നത് വളരെ യാദൃശ്ചികമായാ ണ്. സർ വില്യം മക്കൻസിയോടൊപ്പം ഭൂമിയുടെ വടക്കേയറ്റത്തുള്ള മഞ്ഞുമൂടിയ ആർട്ടിക് പ്രദേശത്ത് അദ്ദേഹം 1910 മുതൽ ജോലി ചെയ്യുകയായിരുന്നു. കാനഡയിലെ ഉത്തര റെയിൽവേയ്ക്കും ലോഹ കമ്പനികൾക്കും വേണ്ടി ഇരുമ്പ് അയിര് തേടിയുള്ള യാത്ര, കൂടെ പ്രാദേശിക ഭൂപടനിർമ്മാണ വും, ഹഡ്സൺ ഉൾക്കടലിന്റെ കിഴക്കൻ തീരങ്ങളിൽ നീണ്ട ആറു വർഷത്തെ പര്വേഷണയാത്രകളിൽ തദ്ദേശിയരായ എസ്കിമോകളുമായി അടുത്തിടപഴകാൻ സാധിച്ചു. അയ്യായിരം ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള മഞ്ഞുമൂടിയ തരിശുഭൂമിയിൽ തന്റെ ഉൽഖനന ഉപകരണങ്ങളോടൊപ്പം മൂവി ക്യാമറയും ഒരു കൗതുകത്തിനായി അദ്ദേഹം കൈയിൽ കൊണ്ടുനടന്നിരുന്നു. 1913-14 ലെ ശൈത്യകാലത്ത് ബാഫിൽ ലാന്റിലും, ബെൽച്ചർ ഐലന്റിലും വെച്ച് പ്രാദേശികരായ ആളുകളുടെ ജീവിതം അദ്ദേഹം ക്യാമറയിൽ പകർത്തി. ഏകദേശം മുപ്പതിനായിരം അടി ഫിലിം ഷട്ട് ചെയ്തതാണ് ടൊറന്റോയിൽ തിരിച്ചെത്തിയത്. പക്ഷെ, ദൗർഭാഗ്യം കൊണ്ട് ആ മുഴുവൻ ഒറിജിനൽ ക്യാമറ നെഗറ്റീവുകളും എഡിറ്റിങ്ങിനിടയിൽ ഫ്ളഹേർട്ടി വലി ച്ചെറിഞ്ഞ സിഗരറ്റ കുറ്റിയിൽ നിന്നും തീ പടർന്ന് കത്തിനശിച്ചു. കൃത്യതയൊ ന്നുമില്ലാതെ വെറുതെ ചിത്രീകരിച്ച അവയൊക്കെ കത്തി നശിച്ചത് നന്നായെന്ന അദ്ദേഹത്തിനു തോന്നി. ഒരു പ്രത്യേക ആശയം മാത്രം ചിത്രീകരിക്കുന്നതിനെ ക്കുറിച്ചു മാത്രമായി അദ്ദേഹത്തിന്റെ ചിന്ത, 'റവലിയൻ ഫറർസ് എന്ന രോമക്കുപ്പായ കമ്പനിയുടെ സാമ്പത്തിക പുന്തുണയോടെ വീണ്ടും അദ്ദേഹം ക്യാമറയുമായി എസ്കിമോകളുടെ അടുത്തെത്തി. പുറം ലോകത്തിന് തികച്ചും അപരിചിതമായ ‘എസ്കിമോകളുടെ ജീവിതം" ഒരു സിനിമയാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ സജ്ജീക രണങ്ങളുമായാണ് യാത്ര. ക്യാമറ കൂടാതെ എഴുപത്തയ്യായിരം അടി ഫിലിം, ഡവലപ്പ് ചെയ്യാനും പോസിറ്റീവ് പ്രിന്റ് ചെയ്യാനും വേണ്ട ഉപകരണങ്ങൾ കെമിക്കലുകൾ പ്രൊജക്റ്റർ എന്നിവയും കൂടെ കരുതിയിരുന്നു. 1920 ആഗസ്റ്റ് മാസം മുതൽ ഒരു വർഷം നീണ്ട ദുരിത യാത്രകളിലൂടെ അങ്ങിനെ വിശ്വപ്രസിദ്ധമായ 'നാനൂക്ക് ഓഫ് ദ നോർത്ത് എന്ന ആദ്യ മുഴുനീള ഡോക്കുമെന്ററി ജന്മം കൊണ്ടു. 79 മിനുട്ട് ദൈർഘ്യമുള്ള ഈ നിശബ്ദ സിനിമ 1922 ജൂൺ മാസത്തിലാണ് റിലീസ് ചെയ്തത്.
ഈ സിനിമയ്ക്കു വേണ്ടി ആദ്യമായി ചിത്രീകരിച്ചത് ഒരു വാൽറസ് വേട്ട യാണ് ചിത്രീകരിച്ച ഷോർട്ടുകൾ ഡവ ലപ്പ് ചെയ്ത് അവിടുത്തുകാരുടെ മുന്നിൽ പ്രദർശിപ്പിച്ചു കാണിച്ചു. ഈ വെള്ളക്കാരൻ വലിയ ഉപകരണങ്ങൾ കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അപ്പോഴാണ് മനസിലാകുന്നത്. അവരാദ്യമായാണ് ഒരു ചലച്ചിത്രം കാണുന്നത്. അത്ഭതസ്തബ്ധരായ അവർ ഫ്ളഹേർട്ടിയുടെ സിനിമയ്ക്ക് വേണ്ടി എന്തിനും സന്നദ്ധരായിരുന്നു പിന്നീട് അതി മനോഹരമായ വാക്കുകളിൽ മുഖക്കുറിപ്പുകൾ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. 'ഹിമ ക്കാറ്റു ചൂളമിടുന്ന ആർട്ടിക്കിലെ യഥാർത്ഥ സ്നേഹത്തിന്റെയും ജീവിത ത്തിന്റെയും കഥ' എന്നാണ് ഫ്ളഹേർട്ടി മുഖവുരയായി പറയുന്നത്. സസ്നേഹം നിറഞ്ഞ എപ്പഴും സന്തോഷവാന്മാരായ എസ്കിമോകൾക്ക് നിഗൂഢമായ തരിശുനിലങ്ങളിൽ വന്ധ്യമായ കരയും ക്രൂരമായ കാലാവസ്ഥയുമുള്ള ഇവിടെ ഭക്ഷണത്തിനും അതിജീവനത്തിനു മായി മൃഗങ്ങൾ മാത്രമാണ് ആശ്രയം. അവരിലെ സംഘത്തലവനായ ധീരവേട്ടക്കാരൻ നാനൂക്ക്-(കരടി എന്നാണാ വാക്കിനർത്ഥം) രോമത്തൊപ്പിയണിഞ്ഞ നാനൂക്കിന്റെ ഇറുകിയ കണ്ണുകൾ ക്യാമ റയെ തന്നെ നോക്കി നിൽക്കുന്ന സമീപദൃശ്യത്തോടെയാണ് ആദ്യ ഷോട്ട് ആരംഭിക്കുന്നത്. നാനൂക്കിന്റെ നിഷ്കള ങ്കമായ പുഞ്ചിരി നമ്മുടെ ഹൃദയത്തിൽ പതിക്കും വിധം ദൈർഘ്യമുള്ളതാണ് ആ ദൃശ്യം. നദിയിലൂടെ കടൽതീരത്തെ വെള്ളക്കാരുടെ കച്ചവട കേന്ദ്രത്തിലേ ക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ് സംഘം, സാൽമൺ മൽസ്യങ്ങൾക്കും വാൽറസിനുമായുള്ള യാത്ര. പൊതിഞ്ഞുമൂടിയ ഒരു കുഞ്ഞു തോണിയിലിരുന്നു തുഴയുകയാണ് നാനൂക്ക്. ഒരു ചെറിയ കുട്ടി തോണിയുടെ പരപ്പിൽ കമിഴ്ന്ന് കിടക്കുന്നുണ്ട്. കരക്കടുപ്പിച്ച തോണിയിലെ ദ്വാരത്തിൽ നിന്നും മാജിക് ബോക്സിൽ നിന്നെന്ന പോലെ ഒന്നൊന്നായി നാനൂക്കിന്റെ കുടുംബം മുഴുവൻ നൂണ് പുറത്തേക്ക് വരുന്നു. ഭാര്യ സൈനല', കുഞ്ഞ് 'കുനായു’, ‘കൊമോക്ക് തുടങ്ങിയവർ. ആ സീസണിൽ വേട്ടയാടി നേടിയ വകകളെല്ലാം വിൽക്കാനായാണ് വെള്ള ക്കാരന്റെ 'വലിയ ഇഗ്ല'വിൽ അവരെ ത്തിയിരിക്കുന്നത്. വെള്ളക്കുറുക്കന്മാരും വാൽറസും കൂടാതെ വെറുമൊരു ചാട്ടു ളിമാത്രം കൊണ്ട് നേർക്കുനേർ പൊരുതി നാനൂക്ക് കീഴടക്കിയ ഏഴ് ഭീമൻ ഹിമക്കരടിത്തോലുകളുമുണ്ട് കൈയിൽ, ഇവയ്ക്കക്കൊക്കെ പകരമായി വേണ്ടത് പിച്ചാത്തിയും കല്ലൂമാലകളും വർണ്ണ മിഠായി കളും മാത്രം
ആദ്യമായി കണ്ട ഗ്രാമ ഫോൺ അത്ഭുതത്തോടെ നോക്കുകയാണ് നാനൂക്ക്. ഡിസ്കക്കുകളിലൊന്ന് കടിച്ചു നോക്കുന്നുമുണ്ട് ഇടയ്ക്ക്. ഇതിനിടയിൽ -നൂറുകണക്കിന് മൈൽ വിസ്താരത്തിൽ ഒഴുകിനടക്കുന്ന മഞ്ഞുപാളികൾ കരക്കടിഞ്ഞ് നാനൂക്കിന്റെ വഴി മുടക്കുന്നു. പട്ടിണി യുടെ വക്കോളമെത്തിയ അവസ്ഥയി ലാണ് സംഘം - ഭക്ഷണം തേടി അന ന്തമായി കിടക്കുന്ന മഞ്ഞുകഷണ ങ്ങൾക്കിടയിലൂടെ അലയുന്ന നാനൂക്ക് വല്ലാത്തൊരു ദയനീയ ദൃശ്യമാണ്. വാൽറസ് വേട്ട വിശദമായി ചിത്രീ കരിച്ചിട്ടുണ്ടീ സിനിമയിൽ, വാൽറസുകളെ കണ്ടെന്ന വാർത്തകേട്ട ചെറുതോ ണികളിൽ പുരുഷൻമാരെല്ലാം പുറപ്പെടുന്നു. കടലിൽ അതിശക്തരായ വാൽറസുകൾ കരയിൽ നിസ്സഹായരാണ്-മങ്ങിയ കാഴ്ചശക്തിയും. ചാട്ടുളി എറിഞ്ഞ് ഒരു വലിയ വാൽറസിനെ പിടികൂടുന്ന നാട കീയമായ ദൃശ്യമാണ് പിന്നെ, രണ്ട് ടൺ ഭാരമുള്ള അതിനെ ആയാസപ്പെട്ട കടലിൽ നിന്നും വലിച്ചുകയറ്റുന്നു. കീറിമുറിച്ച് പച്ചമാംസവും കൊഴുപ്പും ആർത്തിയോടെ കഴിക്കുകയാണവർ. വിദൂരമായ തരിശുനിലങ്ങളിലാണ് മാൻവേട്ട നടത്തുന്നത്. ഒരു മാനിനെ പ്പോലും വേട്ടയാടാനായില്ലെങ്കിൽ ആ യാത്ര മരണ ഭൂമിയിലേക്കായിരിക്കും. കൊടും ശൈത്യവും വിശപ്പും ആരെയും ബാക്കിവെച്ചേക്കില്ല. ശൈത്യകാലം തുടങ്ങുകയായി. നീണ്ട രാത്രികൾ. തുലോം ഹ്രസ്വമായ പകലുകൾ, മഞ്ഞ് മൂടിയ കടൽ, ചീറിയടിക്കുന്ന ഹിമക്കാറ്റ്- ആകാശത്ത് മങ്ങിയ വെള്ളോ്ട്ടു ഗോളം പോലെ വിളറിയ സൂര്യൻ. അലഞ്ഞുതിരിയുന്ന മഞ്ഞുപാളികൾ കൂട്ടിയിടിച്ചു തകർന്നുണ്ടായ മഞ്ഞുകുന്നുകൾ. നായകൾ വലിക്കുന്ന സ്റ്റെഡ്ജുകളിൽ ഭക്ഷണം തേടിയുള്ള ദുർഘടയാത്രകൾ-ഇടത്താവളങ്ങളിൽ പാർക്കാൻ മഞ്ഞുകൊണ്ട് പണിയുന്ന 'ഇഗ്ളു. വാൽറസിന്റെ കൊമ്പിൽ തീർത്ത പിച്ചാത്തികൊണ്ട് ചെത്തിയെടുക്കുന്ന മഞ്ഞുബ്ളോക്കുകൾ അടുക്കി വെച്ച് കമാനാകൃതിയിലുള്ള കുഞ്ഞു വീട നാനൂക്ക് എത്ര വേഗമാണെന്നോ പണിയുന്നത്. ഇഗ്ലൂവിനകത്ത് പ്രകാശം ലഭിക്കാനായി സുതാര്യമായ മഞ്ഞു പാളികൊണ്ടൊരു ജനൽചില്ലും അദ്ദേഹമുണ്ടാക്കുന്നുണ്ട്.

'ഓ്ജുക്ക് എന്ന ഭീമൻ സീലിനെ നാനൂക്ക് തന്ത്രപരമായി പിടിക്കുന്ന രംഗം വളരെ ആകാംക്ഷ വളർത്തും വിധം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ശ്വാസം കഴിക്കാനായി മഞ്ഞുപാളിക ളിൽ സീലുകൾ ദ്വാരം ഉണ്ടാക്കിവെച്ചി ട്ടുണ്ടാവും- ആ ദ്വാരങ്ങൾക്കരികിൽ പതുങ്ങിയിരുന്ന ചാട്ടുളിയെറിഞ്ഞ് കുടുക്കി വലിച്ച് കയറ്റുന്നു. അപായകര മായ ഈ വേട്ടയിൽ ഭാഗ്യത്തിന് നാനൂ ക്കിന്റെ സംഘം കൃത്യസമയത്ത് സഹാ യത്തിനെത്തുന്നു.
യാത്രകൾക്കിടയിൽ തങ്ങളുടെ താമസസ്ഥലത്ത് തിരിച്ചെത്താനാവാത്ത കുടുംബം രാത്രിയായപ്പോൾ ഉപേക്ഷി ക്കപ്പെട്ട ഒരു ഇഗ്ലൂവിൽ അഭയം പ്രാപി ക്കുന്നു. പുറത്തെ മഞ്ഞുകാറ്റിൽ വിറങ്ങ ലിച്ചു നിൽക്കുന്ന നായകൾ, കാറ്റിന്റെ ചൂളം വിളി, മ്ലാനത തളംകെട്ടിയ ആ ചുറ്റുപാടിൽ ഇഗ്ലൂവിനകത്ത് എല്ലാം മറന്ന് മയങ്ങുന്ന നാനൂക്കിന്റെ മുഖ ത്തിന്റെ ക്ലോസപ്പോടെയാണ് സിനിമ അവസാനിക്കുന്നത്.
സിനിമയ്ക്ക് ശേഷമുള്ള നാനു ക്കിന്റെ യഥാർത്ഥ ജീവിതം ഫ്ളഹേർട്ടിയെ ശരിക്കും നടുക്കിക്കള ഞ്ഞു. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ- ഭക്ഷണത്തിനായി വിദൂര പ്രദേശങ്ങളിലേക്ക് നടത്തിയ മാൻവേട്ട ക്കായുള്ള യാത്രയിൽ പാവം പട്ടിണികി ടന്നു മരിച്ചുപോയി. (നാനൂക്കിന്റെ യഥാർത്ഥ പേര് 'അല്ല കരിയല്ലകി എന്നായിരുന്നു) ലോകസിനിമയിൽ ഡോക്കുമെന്ററി പ്രസ്ഥാനത്തിന്റെ പിതാവായി ഫ്ളഹേർട്ടി കൊണ്ടാടപ്പെടുമ്പോഴും വളരെയധികം വിമർശനങ്ങളും ഈ സിനിമയെക്കുറിച്ചുണ്ടായി. 'ഡോക്കുമെന്ററി' എന്നത് മായം ചേർക്കാത്ത യഥാർത്ഥ്യങ്ങളായിരി ക്കണം. എന്നാലീ സിനിമയിൽ ഫ്ളഹേർട്ടി ക്രിയേറ്റ് ചെയ്ത രംഗങ്ങൾ ഉൾപ്പെടുത്തി എന്നാണ് പ്രധാന പരാതി. യഥാർത്ഥ ജീവിതം എന്ന് പറഞ്ഞ് അവ തരിപ്പിച്ചത് സത്യമല്ലാത്ത കാര്യങ്ങളാ യിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ എസ്കിമോകളുടെ യഥാർത്ഥ ജീവിതാവസ്ഥകളിൽ കുറച്ച മായം ചേർത്ത് കൂടുതൽ കാഠിന്യമുള്ള തായി അവതരിപ്പിക്കുന്നുണ്ടത്രേ. നാനൂക്കിന്റെ ഭാര്യയായി സിനിമ യിൽ കാണുന്ന നൈല യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഭാര്യയല്ലായിരുന്നു.

തെരഞ്ഞെടുത്തവരുടെ കൂട്ടമായിരുന്നു യൂറോപ്യൻ സ്വാധീനങ്ങൾക്കും മുമ്പുള്ള പ്രാകൃതരീതിയുള്ള വേട്ടകളായിരുന്നു ഫ്ളഹേർട്ടി ചിത്രീകരിച്ചത്. അക്കാലത്ത് നാനൂക്ക് തോക്കും വേട്ടക്കായി ഉപയോ ഗിച്ചിരുന്നത്രേ!
ഉള്ളതിലേറെ പൊലിപ്പിച്ച് പറയാൻ സംവിധായകൻ ശ്രമിച്ചിരുന്നു. ഗ്രാമഫോൺ കണ്ട് നാനൂക്ക് നടത്തുന്ന അത്ഭുതപ്രകടങ്ങളും കടിച്ചുനോക്കലും കൃത്രിമമായി അഭിനയിപ്പിച്ചതാണ്. നാനൂക്ക് അതിനുമുമ്പ് നടത്തിയ നിര വധി യാത്രകളിലൊക്കെ വെള്ളക്കാ രന്റെ കേന്ദ്രത്തിലെ ഗ്രാമഫോൺ കണ്ടി ട്ടുണ്ട്. ഇഗ്ലൂവിനകത്തുള്ള രംഗങ്ങൾ ചിത്രീകരിക്കാനായി വലിപ്പം കൂടിയ, ഭിത്തി കനംകൂടിയ, മുകൾ ഭാഗം തുറന്ന ഇഗ്ലൂവിനകത്തുവച്ചാണ് വലിയ ക്യാമറ പ്രവർത്തിപ്പിച്ചത്. വിമർശനങ്ങൾ ഉണ്ടാ യാലും അറിയപ്പെടാത്ത ജീവിതങ്ങൾ തുറന്നു കാട്ടാനുള്ള പിന്നീടുള്ള എത്രയോ ഡോക്കുമെന്ററികളുടെ വഴി കാട്ടി 'നാനൂക്ക് തന്നെ.
അതിജീവനത്തിനായി പൊരുതേ ണ്ടിവരുന്ന മനുഷ്യരുടെ ഒക്കെ പ്രതീക മായി നാനൂക്ക്- ഒരു നൂറ്റാണ്ടോളമായി സിനിമയുടെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നു.